മണ്ണാർക്കാട് നിന്ന് ആകെ 21ഓർഡിനറി ബസുകളിലായി 42 സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുക

മണ്ണാർക്കാട് നിന്ന് ആകെ 21ഓർഡിനറി ബസുകളിലായി 42 സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുക. 2 ബസുകളാണ് ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്കുള്ളത്. അട്ടപ്പാടിയിലേക്ക് 35 ഓർഡിനറി സർവീസുണ്ട്. കോങ്ങാട് 8, തിരുവിഴാംകുന്ന് 2, എടത്തനാട്ടുക്കര 3 എന്നിങ്ങനെയാണ് മറ്റ് സർവീസുകൾ. പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ ഉൾപ്പെടെ 15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന ബ്ലാക്ക് ലെറ്ററിൽ TT രേഖപ്പെടുത്തിയ ടൗൺ ടു ടൗൺ ബസുകളിലും സൗജന്യയാത്ര ആനുകൂല്യം ലഭിക്കുമെന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻചാർജ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു. സൗജന്യയാത്ര ലഭ്യമാകുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ഇക്കാര്യത്തിലുള്ള ആശയകുഴപ്പം മാറും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യയാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സീറോ ടിക്കറ്റ് നൽകിയാകും യാത്ര അനുവദിക്കുക. പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥി കൺസെഷൻ നൽകുന്നത് മണ്ണാർക്കാടാണ്. ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് ആനുകൂല്യമുള്ളത്. സൗജന്യയാത്രക്ക്‌ പ്രായം പരിഗണിക്കുന്നില്ല എന്നതിനാൽ വിദ്യാർത്ഥിനികൾക്കും പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

News

ക്യാൻസർ ബാധിതർക്ക് നൽകാനായി മുടി നീട്ടി വളർത്തി, 6 വർഷത്തിനുശേഷം മുടി ദാനം ചെയ്ത് മണ്ണാർക്കാട് തെന്നാരി സ്വദേശി 24 കാരൻ അഭിത് കൃഷ്ണ

ക്യാൻസർ ബാധിതർക്ക് നൽകാനായി മുടി നീട്ടി വളർത്തി, 6 വർഷത്തിനുശേഷം മുടി ദാനം ചെയ്ത് മണ്ണാർക്കാട് തെന്നാരി സ്വദേശി 24 കാരൻ അഭിത് കൃഷ്ണ. മാതൃക പ്രവർത്തനത്തിന് സാന്നിധ്യമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമെത്തി. സമൂഹത്തിൽ കരുണയും സഹാനുഭൂതിയും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ യുവാക്കൾ പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. പട്ടുതൊടി സുരേഷ് - സുജാത ദമ്പതികളുടെ മകനായ അഭിത് കൃഷ്ണ, തെന്നാരി റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹി കൂടിയാണ്. അഭിത്തിന്റെ മാതൃക പ്രവർത്തനത്തെ സുഹൃത്തായ അരുൺകുമാർ പാലക്കുറുശ്ശി അഭിനന്ദിച്ചു. ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകുകയാണ് ഉദ്യമത്തിന് പിന്നിലെന്ന് അഭിത് കൃഷ്ണ പറഞ്ഞു. സുജിത് തൃക്കപറ്റ, സുജിൻ, അജയ് കൃഷ്ണ, അരുൺ ടിസി, അശ്വൻ കൃഷ്ണ, സ്നേഹ തുടങ്ങി നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.

ഫുട്ബോൾ ഫ്‌ളക്സുകൾ മാറ്റണമെന്ന ഉത്തരവിനെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് DYFI നേതാക്കൾ

DYFI കയറിവന്നാ മറ്റവര് വന്ന പോലെ ആവില്ല, ഒരു ഫ്ളക്സും എടുക്കാന്‍ DYFI അനുവദിക്കില്ല, എന്ത് കോടതിവിധി ആണേലും ഇത് നടപ്പിലാക്കരുത്, നിങ്ങള് ഒരുപാട് കാലം സര്‍വ്വീസില്‍ ഇരിക്കേണ്ട ആളാണ്, ഉദ്യോഗസ്ഥരിലെ ചില തൊരപ്പന്മാരെ സൂക്ഷിക്കണം, ഫുട്ബോൾ ഫ്‌ളക്സുകൾ മാറ്റണമെന്ന ഉത്തരവിനെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് DYFI നേതാക്കള്

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ ഫുട്ബോളിനെതിരെ കേസെടുത്തപോലെ കുമരംപുത്തൂരില്‍ കേസെടുക്കില്ലെന്ന് ശ്രീരാജ് വെള്ളപ്പാടം

DYFI യുവാക്കള്‍ക്കൊപ്പമുണ്ട്, കുമരംപുത്തൂരിലെ ഒരു ഫ്ളക്സും മാറ്റേണ്ട, പഞ്ചായത്ത് ഫൈനുമിടില്ല, ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ ഫുട്ബോളിനെതിരെ കേസെടുത്തപോലെ കുമരംപുത്തൂരില്‍ കേസെടുക്കില്ലെന്ന് DYFI മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം

തെരുവ് വിളക്ക് കത്തുന്നില്ലെന്നും മീറ്റര്‍ റീഡിംഗ് നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി

പഞ്ചായത്ത് ആകെ പറയുന്നത് ഫുട്ബോള്‍ ലോകകപ്പിന്‍റെ ഫ്ളക്സ് മാറ്റാനാണ്, ജനകീയ പ്രശ്നങ്ങള്‍ അവർക്ക് വിഷയമേ അല്ല, തെരുവ് വിളക്ക് കത്തുന്നില്ലെന്നും മീറ്റര്‍ റീഡിംഗ് നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി, മണ്ഡലം പ്രസിഡന്‍റ് ആഷിക്ക് വറോടന്‍, രാജന്‍ ആമ്പാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം