ജനങ്ങൾക്കൊപ്പം നിൽക്കാൻ കാരാകുറിശ്ശി പഞ്ചായത്ത്‌ ഭരണസമിതി, സീറോ പെൻഡിങ് ഓഫീസ് ലക്ഷ്യമിട്ട് പഞ്ചായത്തിൽ പ്രസിഡന്റ് അദാലത്ത് നടന്നു

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്തിന്റെ അധ്യക്ഷതയിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസ്, കൃഷി, വെറ്ററിനറി, ആരോഗ്യം, വാട്ടർ അതോറിറ്റി, KSEB, വില്ലേജ് ഓഫീസ്, VEO, തൊഴിലുറപ്പ്, പോലീസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും അദാലത്തിൽ സ്വീകരിച്ചു പരിഹാരം കണ്ടെത്തി. ഇതിനായി വകുപ്പ് പ്രതിനിധികളും അദാലത്തിൽ ഭാഗമായി. പഞ്ചായത്തിൽ മുൻപ് സമർപ്പിച്ചിട്ടുള്ള അപേക്ഷകളും പരാതികളും, പുതുതായി സമർപ്പിക്കാനുള്ള അപേക്ഷകളും പരിഗണിച്ചു. കെട്ടിക്കിടക്കുന്ന മുഴുവൻ പരാതികളും സമയബന്ധിതമായി തീർപ്പാക്കി സീറോ പെൻഡിങ് ഓഫീസ് കൈവരിക്കുകയാണ് ലക്ഷ്യം. എല്ലാ മാസവും പ്രസിഡന്റ് അദാലത്ത് സംഘടിപ്പിക്കാനാണ് തീരുമാനം.

News

തച്ചമ്പാറ ഫണ്ട് തട്ടിപ്പില്‍ UDF ഭരണസമിതി നിഷ്കളങ്കരല്ലെന്ന് CPM

തച്ചമ്പാറ ഫണ്ട് തട്ടിപ്പില്‍ UDF ഭരണസമിതി നിഷ്കളങ്കരല്ലെന്ന് CPM, രാജിവെച്ചു പുറത്തു പോ... LDF വെച്ചയാളെ ഇങ്ങനെ വിശ്വസിക്കണോ, 17 തവണ തുടര്‍ച്ചയായി അബദ്ധം പറ്റുമോ?, പഞ്ചായത്തും കേരളവും ഭരിക്കുന്നത് UDF, പോലീസിന് കേസില്‍ താല്‍പ്പര്യമുണ്ടാകും, തിരുവനന്തപുരത്ത് UDF നേതാക്കള്‍ പോയത് അന്വേഷണം മയപ്പെടുത്താനാകുമെന്നും നേതാക്കള്‍, രവിശങ്കര്‍, കെ.കെ.രാജന്‍, പിസി മാണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

കല്ലടിക്കോട് പോലീസിനെതിരെ തച്ചമ്പാറയിലെ UDF നേതാക്കള്‍, പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി 13 ലക്ഷം ഭര്‍ത്താവിന്‍റേയും ബന്ധുവിന്‍റേയും അകൗണ്ടിലേക്ക് തട്ടിയ സംഭവത്തിലാണ് പരാതി

13 ലക്ഷം തട്ടിയയാള്‍ FIR ല്‍ ഇല്ല, തെറ്റ് കണ്ടെത്തിയയാളെ പ്രതിയാക്കി, 4 ദിവസം പോലീസ് അനങ്ങിയില്ല, ശക്തമായ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് കേസെടുത്തത്, ഇത്രയും സീരിയസ്സായ കുറ്റം പരാതി പറഞ്ഞിട്ടും പോലീസിന്‍റെ ഭാഗത്ത് നിഷ്ക്രിയത്വമുണ്ടായി, കല്ലടിക്കോട് പോലീസിനെതിരെ തച്ചമ്പാറയിലെ UDF നേതാക്കള്‍, പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി 13 ലക്ഷം ഭര്‍ത്താവിന്‍റേയും ബന്ധുവിന്‍റേയും അകൗണ്ടിലേക്ക് തട്ടിയ സംഭവത്തിലാണ് പരാതി

പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെ സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിന്റ കീഴിൽ സർജറി ചെയ്തവർക്കായി ഒരുക്കിയ ഫുട്ബോൾ മത്സരം മികവുറ്റതായി

പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെ സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിന്റ കീഴിൽ സർജറി ചെയ്തവർക്കായി ഒരുക്കിയ ഫുട്ബോൾ മത്സരം മികവുറ്റതായി. ഒരിക്കലും കളിക്കളത്തിലേക്ക് തിരികെ എത്താനാകില്ലെന്ന് ഉറപ്പിച്ച കായിക താരങ്ങളാണ് മത്സരത്തിൽ ബൂട്ടണിഞ്ഞത്. ലോകകപ്പ് ആവേശം അലതല്ലുന്ന ഈ വേളയിൽ ലോക ചാമ്പ്യന്മാരായ അർജന്റിന - ബ്രസിൽ ടീമുകളുടെ പ്രതീകാത്മക മത്സരമാണ് നടന്നത്. ഫ്രാൻസിലെ ഫിഫ അംഗീകൃത കേന്ദ്രത്തിൽ നിന്നും സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിൽ വിദഗ്ധ പരിശീലനം നേടിയ ഡോ. അബ്ദുള്ള ഖലീലിന്റെ നേതൃത്വത്തിലുള്ള വിങ്ങാണ് ഇവരെ പരിചരിച്ചിരുന്നത്. കളിക്കളത്തിൽ നിന്നും എല്ലിന് പരിക്ക് പറ്റിയാലും അതേ ആർജ്ജവത്തോടെ വീണ്ടും കളത്തിലിറങ്ങാൻ കഴിയുന്ന നൂതന ചികിത്സ സംവിധാനമാണ് കിംസ് അൽശിഫയിലുള്ളത്. 13 വർഷത്തിനുള്ളിൽ നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾ ഇതിനകം ചികിത്സ തേടി വീണ്ടും കളിക്കളത്തിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്. സർജറിക്ക് ശേഷവും ഭയമില്ലാതെ വീണ്ടും കളിക്കാൻ കഴിയുമെന്ന ഉറപ്പാണ് ഈ മത്സരത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഡോ. അബ്ദുള്ള ഖലീൽ പറഞ്ഞു. തന്റെ രോഗികളെ ടീമുകളാക്കി തിരിച്ചു സ്‌പോർട്സ് സർജൻ നടത്തുന്ന ഈ മത്സരം കൗതുക കാഴ്ചയാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് MLA നജീബ് കാന്തപുരം പറഞ്ഞു. കിംസ് അൽശിഫയിൽ ഒട്ടനവധി കായിക താരങ്ങളുടെ സർജറി ഡോ. അബ്ദുള്ള ഖലീൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഫുട്ബോൾ കളിക്കാരുടേതാണ്. എല്ലാ മേഖലയിലും പെരിന്തൽമണ്ണ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നുവെന്ന് കിംസ് അൽശിഫ വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ അഭിപ്രായപ്പെട്ടു. കരിങ്കല്ലത്താണി സൈക്കോ സ്പോർട്സ് ഫുട്ബോൾ ടർഫ് ഗ്രൗണ്ടിലാണ് സോക്കർ ഫെസ്റ്റ് നടന്നത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രിയൻ കെ.സി, ഡോ. ഷാഹുൽ ഹമീദ് തുടങ്ങി ആശുപത്രി അധികൃതർ പങ്കെടുത്തു.

മണ്ണാർക്കാട് മുണ്ടേക്കരാട് ജയിൽ ഭൂമി സ്റ്റേഡിയം നിർമ്മിക്കാനായി അനുവദിച്ചു നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്‌, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചു

കായിക പരിശീലനത്തിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മണ്ണാർക്കാട് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ജയിൽ വകുപ്പിന് കൈമാറിയ മുണ്ടേക്കരാട്ടെ ഭൂമി നഗരസഭക്കോ തദ്ദേശ സ്വയംഭരണ വകുപ്പിനോ കൈമാറി സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരുൺ കുമാർ പാലകുറിശ്ശി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കായിക മന്ത്രിക്കും കത്തയച്ചത്. ജലസേചന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സർക്കാർ ഭൂമി ജയിൽ വകുപ്പിന് കൈമാറിയ സാഹചര്യത്തിലാണ് നഗരസഭക്ക് സ്റ്റേഡിയം നിർമ്മാണത്തിനുള്ള സാധ്യതകൾ നഷ്ടമായതെന്ന് കത്തിൽ പറയുന്നു. സ്റ്റേഡിയം വന്നാൽ യുവജനങ്ങൾക്ക് പ്രചോദനമാകുകയും കായിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം