ആന പാഞ്ഞങ്ങ് വന്ന് എന്നെ ഉരുട്ടിക്കൂട്ടി.. മൊത്തത്തില്‍ പ്രശ്നാ.. ആനയല്ലെ ഇടിച്ചത് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചിറ്റൂർ മിനർവ സ്വദേശി 45 കാരനായ സുരേഷിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ ആന ആക്രമിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരത്തിന്റെ മറവിൽ നിന്ന് ഓടിയെത്തിയ ആന സുരേഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ ഒടിയുകയും മുഖത്തും, ചുണ്ടിലും, കഴുത്തിലും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

News

പൊന്നംങ്കോട്ടിലെ വെള്ളക്കെട്ടിന് 2 ദിവസത്തിനകം പരിഹാരമെന്ന് NH, എഴുതി വാങ്ങി സമരം അവസാനിപ്പിച്ച് ബ്ലോക്ക് മെമ്പർ നിസാമുദ്ദീൻ

തച്ചമ്പാറ പൊന്നംകോട് ജങ്ഷനിൽ വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനമില്ല, റോഡിലൂടെ വെള്ളം പരന്നൊഴുകി യാത്രക്കാർക്കും പ്രദേശത്തുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു, PWD, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോട് മാറി മാറി പരാതി പറഞ്ഞിട്ടും അനാസ്ഥയെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ നിസാമുദ്ദീൻ പൊന്നംകോട്, മണ്ണാർക്കാട് PWD ഓഫീസിന് മുന്നിൽ എകാംഗ കുത്തിയിരുപ്പ് സമരം നടത്തി, 2 ദിവസത്തിനകം നടപടിയെന്ന ഉറപ്പിൽ ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചു. 4 വർഷത്തോളമായി എടായിക്കൽ കൂട്ടിലക്കടവ് റോഡ് പൊന്നംകോട് ജങ്ഷനിൽ ഈ അവസ്ഥ തുടരുന്നു. നാഷണൽ ഹൈവേയോടും PWD യോടും പരാതിപ്പെട്ട് 2 മാസത്തോളമായി ഓഫീസുകൾ കയറിയിറങ്ങുന്നു. കൂട്ടിലക്കടവ് റോഡിൽ നിന്നുള്ള വെള്ളം നിരത്തിൽ പരന്നൊഴുകുകയാണ്. യാത്രമദ്ധ്യേ വാഹനങ്ങൾ തെന്നി വീഴുന്നതും പ്രദേശത്തുള്ളവർക്ക് നടന്നു പോകാനും ബസ് കയറാനും കഴിയാത്ത സ്ഥിതിയാണ് മഴക്കാലമായാൽ. അവസ്ഥ വീണ്ടും അറിയിക്കാൻ വന്നപ്പോൾ ഉദ്യോഗസ്ഥരിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി ഉണ്ടായതിനു ശേഷമേ തിരികെ പോകൂ എന്ന് തീരുമാനിച്ചതെന്ന് നിസാമുദ്ദീൻ പൊന്നംകോട് പറഞ്ഞു. കലുങ്കിൽ നിന്ന് മണ്ണ് നീക്കം ചെയ്താൽ തീരാവുന്നതേയുള്ളു, പക്ഷേ ചെയ്യുന്നില്ല, ചാലിലേക്ക് വെള്ളം ഒഴുക്കിവിടാൻ നാട്ടുകാരുൾപ്പെടെ ശ്രമിച്ചു, പക്ഷേ വേണ്ടത് ശാശ്വത പരിഹാരമാണ്. AXE സാങ്കേതിക പ്രശ്‌നം ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വാക്കാൽ പറയുന്നത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ശേഷം നാഷണൽ ഹൈവേ അധികൃതരുമായി PWD ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു, NH ൽ സ്ഥിതി ചെയ്യുന്ന കൽവേർട്ട് അടഞ്ഞത് 2 ദിവസത്തിനകം ശരിയാക്കി നൽകുമെന്ന് NH ൽ നിന്ന് ഉറപ്പ് വാങ്ങി, കൽവേർട്ട് അടഞ്ഞത് പരിഹരിക്കുന്ന പക്ഷം ഉടനെ വെള്ളക്കെട്ടിനും നടപടി സ്വീകരിക്കുമെന്ന് AXE എഴുതി നൽകി. ഇതോടെയാണ് മെമ്പർ ഏകാംഗ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ച് മടങ്ങിയത്.

KSRTC യില്‍ സ്ത്രീകള്‍ കയറുന്നത് സി.പി ജോണിന് അത്ര ഇഷ്ട്ടപ്പെടുന്നില്ലെന്നാ തോന്നുന്നത് : മണികണ്ഠന്‍ പൊറ്റശ്ശേരി, തച്ചമ്പാറയിലെ LDF പ്രതിഷേധം ഉദ്ഘാടനം ചെയ്തു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി തച്ചമ്പാറ പഞ്ചായത്തിലേക്ക് LDF പ്രതിഷേധ പ്രകടനം നടത്തി. CPI സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. CPM മണ്ണാർക്കാട് ഏരിയ സെന്റർ അംഗം കെ.കെ രാജൻ അധ്യക്ഷനായി. CPM ഏരിയ കമ്മിറ്റി അംഗം ഒ. നാരായണൻ കുട്ടി പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തച്ചമ്പാറ ലോക്കൽ സെക്രട്ടറി AR രവിശങ്കർ, നാസർ അത്താപ്പ, CPI ലോക്കൽ സെക്രട്ടറി ഹരിദാസൻ, ഷാജ് മോഹൻ, സണ്ണി, PC മാണി തുടങ്ങിയവർ പങ്കെടുത്തു.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്ററായി ഉയര്‍ത്തി

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്റർ ഉയർത്തി. ശനിയാഴ്ച മൂന്ന് ഷട്ടറുകളും 2 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 96.07 മീറ്റർ. മഴ ഇനിയും ശക്തമായി പെയ്യുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അണക്കെട്ടിന് സമീപത്തുള്ളവരും പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കണം.

പന്നികളെ കൊണ്ട് വീടിനുള്ളിലും രക്ഷയില്ല, കല്ലടിക്കോട് വീടിനുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നിക്കൂട്ടം, കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, പന്നിക്കൂട്ടം അര മണിക്കൂര്‍ റൂമിനുള്ളില്‍ നിന്നു

കാട്ടുപന്നി ശല്യത്താൽ വീടിനകത്തും ഇരിക്കാൻ പറ്റാതായി. കല്ലടിക്കോട് പറക്കാട് വീട്ടിനുള്ളിലേക്ക് ഓടി കയറിയ പന്നിക്കൂട്ടം ഭീതി സൃഷ്ടിച്ചു. കുട്ടികളുൾപ്പെടെ വീട്ടിലുണ്ടായിരുന്നു. ഉച്ചക്ക് 12.45 ഓടെയാണ് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിനുള്ളിലേക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്ന് മൂന്ന് കാട്ടുപന്നികൾ കയറിയത്. രണ്ട് കുട്ടികളും ഒരു വലിയ പന്നിയുമാണ് അര മണിക്കൂറോളം വീടിനുള്ളിലെ മുറിയിൽ പരിഭ്രാന്തി പരത്തി നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് ഷൂട്ടർമാർ സ്ഥലത്തെത്തി, അപ്പോഴേക്കും കാട്ടുപന്നികൾ പുറത്തേക്ക് ഓടിപോയിരുന്നു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം