വന്ദേ മാതരം ചൊല്ലിയില്ല, മന്ത്രിയായശേഷം ആദ്യ സ്വാതന്ത്ര്യദിനം, പാലക്കാട് കോട്ടമൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീന്, സല്യൂട്ട് സ്വീകരിച്ചു, ജില്ലാ ആസ്ഥാനത്തെ ചടങ്ങാണ് കോട്ടമൈതാനത്ത് നടന്നത്
മണ്ണാർക്കാട് ബ്രിട്ടീഷുകാരോട് പോരാടിയ മണ്ണ്, അതിനാണ് ഇവിടുത്തെ തലമുറകളെ നാടുകടത്തിയത്, ഇന്ത്യയുടെ സ്വാതന്ത്ര്യം പറയുമ്പോൾ മണ്ണാർക്കാടിനെ മാറ്റി നിർത്താനാവില്ല, മുസ്ലിം ലീഗ് ഓഫീസിൽ ദേശീയപതാക ഉയർത്തി മണ്ഡലം പ്രസിഡൻ്റ് റഷീദ് ആലായൻ
ഭയംവേണ്ട.. ഇനി രാഷ്ട്രീയക്കാരോ മറ്റു മധ്യസ്ഥരോ ഇല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ധൈര്യമായി കടന്നുവരാം.. വനിതകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ഹെല്‍പ്പ് ഡെസ്ക്ക്, SI സ്റ്റേഷന് SHO ആകും, മണ്ണാര്‍ക്കാടും മൈ പോലീസ് സ്റ്റേഷന് പദ്ധതി നടപ്പിലാക്കി
പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ മണ്ണാർക്കാട് നഗരസഭയിലേക്ക് പുതിയ സെക്രട്ടറി, നിലവിലെ സെക്രട്ടറി എം. സതീഷ്കുമാറിനെ സ്ഥലം മാറ്റി. മരട് നഗരസഭ സെക്രട്ടറി ഇ. നസീമിനെ മണ്ണാർക്കാട് നഗരസഭയിലെ പുതിയ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. നിലവിലെ സെക്രട്ടറി എം. സതീഷ് കുമാറിന് പകരം നിയമനം എങ്ങോട്ടെന്ന് ഉത്തരവിലില്ല. മുനിസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് ഇന്ന് നിയമനം സംബന്ധിച്ചുള്ള ഉത്തരവ് വരുമെന്നാണ് വിവരം. നഗരസഭ സെക്രട്ടറിയായി 3 വർഷം പ്രവർത്തിച്ച സതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന ഭരണസമിതിയും മാറ്റരുതെന്ന ആവശ്യവുമായി ഭരണസമിതിയിലെ 2 കോൺഗ്രസ് കൗൺസിലർമാരും രംഗത്തുവന്നിരുന്നു. നഗരസഭയിലെ വിവിധ വിഷയങ്ങളിൽ സെക്രട്ടറിയും ഭരണസമിതിയും വ്യത്യസ്ത നിലപാടുകളായിരുന്നു എടുത്തിരുന്നത്. സെക്രട്ടറിയെ അറിയിക്കാതെ കൗൺസിൽ യോഗം ചേർന്നു എന്നതിനെ തുടർന്ന് ജൂലൈ 23 ന് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.