സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട് നടക്കും, പ്രധാന പട്ടണങ്ങളിലേ മേളകൾ നടക്കൂവെന്ന സങ്കൽപം മാറ്റണം, ഇവിടെയുള്ള റോഡും സംവിധാനങ്ങളും ഉപയോഗിച്ച് നല്ല രീതിയിൽ നടത്താമെന്ന് കാണിച്ചുകൊടുക്കണം, മികച്ചതായാൽ ഇതിനേക്കാൾ വലിയ മേളകൾ നമ്മളെ തേടിവരും, ലോകത്തിന്റെ മുഴുവൻ കണ്ണും കാതും മണ്ണാർക്കാടെത്തുമെന്ന് പൊതുവിദ്യാഭ്യസ മന്ത്രി എൻ. ഷംസുദ്ദീൻ. 30 -ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ആഥിത്യമരുളാൻ മണ്ണാർക്കാട് നഗരം. നവംബർ 18, 19, 20, 21 തീയതികളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നെല്ലിപ്പുഴ DHS ൽ നടന്നു. മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം തന്നെ പ്രാധാന്യമുണ്ട് കുട്ടികളുടെ അഭിരുചിക്കും. സംസ്ഥാന മേള മികച്ച രീതിയിൽ നടത്തുവാൻ സമീപ പഞ്ചായത്തുകൾ, ക്ലബ്ബുകൾ, യുവജനസംഘടനകൾ, എന്നിവരുടെയെല്ലാം പങ്കാളിത്തം വേണമെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ നടത്തിപ്പിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി സതീശന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്, എന്‍. ഷംസുദ്ദീന്, കെ.എ തുളസി എന്നിവര്‍ മുഖ്യരക്ഷാധികാരികളായ സംഘാടകസമിതി രൂപീകരിച്ചു. സംഘാടനത്തിനായി 18 സബ്കമ്മിറ്റികൾ രൂപീകരിക്കും. DHS, MES, KTM തുടങ്ങി മണ്ണാർക്കാട്ടെ സ്കൂളുകളെല്ലാം ശാസ്ത്രോത്സവത്തിന്റെ വേദിയാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായ കായികമിത്രം പദ്ധതിയുടെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറിക്കൊണ്ട് മന്ത്രി നിർവഹിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ. സജ്ന അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്, അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ്,വി. അനിത, നീതു എം. ശങ്കര്‍, കെ. ബാലകൃഷ്ണന്, റഷീദ് ആലായൻ, കളത്തില്‍ അബ്ദുള്ള, കെ. മോഹനകുമാര്‍, ജൂഡ് ലൂയിസ്, സലീന ബീവി, പഴേരി ഷെരീഫ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.