സ്നേഹ ഇഫ്താറിന് സമാപനം, ചെറിയ പെരുന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ചിക്കൻ ബിരിയാണി വിളമ്പി മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകർ

ഒരുമാസക്കാലം നീണ്ട സ്നേഹ ഇഫ്താറിന് പെരുന്നാൾ ഭക്ഷണം വിളമ്പി സമാപനം, മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരുടെ പെരുന്നാൾ ബിരിയാണിയിൽ മനസ്സ് നിറഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തിയവർ. പുണ്യ റമദാൻ മാസത്തിന്റെ ഒന്നാംനാൾ മുതൽ പതിവ് തെറ്റിക്കാതെ ഇഫ്താർ ഭക്ഷണവുമായി യൂത്ത് ലീഗ് പ്രവർത്തകർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും അൽമ ആശുപത്രിയിലും എത്തുന്നുണ്ട്. ഒന്നരപതിറ്റാണ്ടായി തുടർന്നു പോരുന്ന സ്നേഹ ഇഫ്താറിന് ചെറിയ പെരുന്നാൾ ദിനത്തിൽ ബിരിയാണി വിളമ്പി നൽകി സമാപനം കുറിച്ചു. രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൾക്കളത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം മുഖ്യഥിതിയായി. മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി, നൗഫൽ കളത്തിൽ, സി.കെ സദഖത്തുള്ള, സക്കീർ മുല്ലക്കൽ, നൗഷാദ് പടിഞ്ഞാറ്റി, ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. ദിവ്യ, യൂത്ത് ലീഗ്, ലീഗ് പ്രവർത്തകർ, ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

News

കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ച അലസി, മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, അസംതൃപ്തരുടെ യോഗം ഉടന്‍, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം

മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നടന്ന അനുനയ ചര്‍ച്ച അലസിപ്പിരിഞ്ഞു. അസംതൃപ്തരുടെ നിസ്സഹകരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാതെ എന്‍.ഷംസുദ്ദീനെ തന്നെ നാലാമതും ഇറക്കിയതിലാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത രൂക്ഷമായത്. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം ഒരുവിഭാഗം പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും മുഖവിലക്കെടുക്കാത്തതിലാണ് അതൃപ്തി. വിഷയം പരിഹരിക്കുന്നതിനായി ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചേര്‍ന്നയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും യോഗത്തിലെത്തി. നേതാക്കളടക്കം 100 ഓളം അസംതൃപ്തരും പങ്കെടുത്തു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ട്ടിക്കുന്നതിന് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്‍ ശ്രമിക്കുന്നുവെന്നാണ് അസംതൃപ്തരുടെ പരാതി. അതിനാല്‍ റഷീദിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഇതില്‍ തീരുമാനമാകാനാകുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മാത്രമല്ല വിവിധ പഞ്ചായത്തുകളിലുമടക്കം നടപടിയെടുത്തവരെ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞതായാണ് വിവരം. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. മണ്ഡലത്തില്‍ ഭിന്നത നിലനിര്‍ത്തി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടി കൈപിടിയിലൊതുക്കാന്‍ മണ്ഡലത്തിലെ ചിലര്‍ ശ്രമിക്കുന്നതായാണ് ലീഗിലെ ഒരുവിഭാഗം പരാതിപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയുന്നതിനായി ജില്ലാ കമ്മിറ്റിയിലെ സ്വാധീനം കുറക്കുന്നതിനായാണ് ടി.എ സിദ്ധീഖിനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ഇടപെടലെന്നും ഇവര്‍ വിലയിരുത്തുന്നു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായ മണ്ഡലം പ്രചരണ ജാഥകള്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പലയിടങ്ങളിലും നടന്നിരുന്നില്ല. മണ്ഡലം കമ്മിറ്റിയുടെ നിസ്സഹകരണമാണ് ഇതിന് കാരണം. എന്നാല്‍ പല നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിട്ടും ഈ വിഷയത്തില്‍ മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിലും അസംതൃപ്തര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. മാസങ്ങളായി മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയ ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നത്. വരും ദിവസങ്ങളില്‍ അസംതൃപ്തരുടെ യോഗം മണ്ണാര്‍ക്കാടുണ്ടാകുമെന്നാണ് അറിയുന്നത്. ഇതില്‍ പുതിയ നീക്കങ്ങള്‍ തീരുമാനിക്കും. നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും നിരവധി പ്രവര്‍ത്തകര്‍ അസംതൃപ്തരുടെ കൂടെയുണ്ട്. ഇവര്‍ കടുത്ത തീരുമാനത്തിലെത്തിയാല്‍ ലീഗിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും

പൊറ്റശ്ശേരി സഹകരണ ബാങ്കിന്റെ പ്രസിഡന്റായി മുസ്‌ലിം ലീഗിലെ CT അലി ചുമതലയേറ്റു

പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗിന്റെ സി.ടി അലി ചുമതലയേറ്റു. UDF ലെ ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി കൈമാറ്റം നടന്നത്. വരണാധികാരി ജൂനിയർ ഇൻസ്‌പെക്ടർ രഥീന നടപടികൾക്ക് നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രസിഡന്റ് ക്യാബിനിലെത്തിയ സി.ടി അലിയെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും ഡയറക്ടറുമായ ജോയ് ജോസഫ്, നിലവിലെ ബാങ്ക് പ്രസിഡന്റ് റഫീഖ്, സെക്രട്ടറി ശോഭ അലക്സാണ്ടർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

അട്ടപ്പാടി ചുരത്തിലൂടെ 20-ാ മത് കുരിശിൻ്റെ വഴി ശനിയാഴ്ച‌, സുൽത്താൻപേട്ട് രൂപതാ മെത്രാൻ അന്തോണിസാമി പീറ്റർ അബീർ നേതൃത്വം നൽകും

തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും മുക്കാലി യൂദാപുരം സെൻ്റ ജൂഡ് ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടക്കുന്നത്. മാർച്ച് 21, ശനിയാഴ്ച‌ രാവിലെ 9 ന് ആരംഭിക്കും. സുൽത്താൻപേട്ട് രൂപതാ മെത്രാൻ അന്തോണിസാമി പീറ്റർ അബിർ സമാപന ആശിർവാദം നടത്തും. ശേഷം നേർച്ച ഭക്ഷണം വിളമ്പും. വിപിൻ ദാസ്, തദ്ദേവ്സ് ഡാനിയേൽ, അൻസൺ, ഫ്രാൻസിസ്, സാബു ജോൺ, അലക്സ്‌ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാതെ ഒരു വിഭാഗം, അസംതൃപ്തരുടെ യോഗം നടന്നു, അനുനയിപ്പിക്കാന്‍ പാണക്കാട്ടേക്ക് വിളിച്ചു, ലീഗില്‍ ഭിന്നത രൂക്ഷം

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ മണ്ണാർക്കാട് മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം. പ്രാദേശിക അഭിപ്രായം പരിഗണിക്കാത്തതിലാണ് മണ്ണാർക്കാട് മുസ്ലിം ലീഗിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലായത്. 15 വർഷമായി മണ്ണാർക്കാട്, മണ്ഡലത്തിന് പുറത്ത് നിന്നാണ് സ്ഥാനാർത്ഥി. ഇത്തവണ മണ്ഡലത്തിലുളളവരെ പരിഗണിക്കണമെന്ന് മണ്ണാർക്കാട്ടെ മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ പല തവണ അറിയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ എൻ ഷംസുദ്ദീനെ നാലാമതും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല നേതാക്കളുടെ അഭിപ്രായത്തെ കാര്യമായി പരിഗണിക്കാനോ കാര്യക്ഷമമായ ചർച്ച നടത്താനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇതിൽ അതൃപ്തിയുളള നേതാക്കൾ ഇന്ന് നടന്ന UDF സ്ഥാനാർത്ഥി എൻ. ഷംസുദ്ദീൻ്റെ റോഡ് ഷോയിൽ നിന്നും വിട്ടുനിന്നു. അസംത്യപ്തരുടെ ഒരു യോഗവും നടന്നു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളായ കളത്തിൽ അബ്ദുള്ള, കെ. ആലിപ്പു, സി. മുഹമ്മദ് ബഷീർ, നാസർ കൊമ്പത്ത്, ടി.സിദ്ധീഖ് തുടങ്ങിയ 25 ഓളം നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം. ഇവരെ അനുനയിപ്പിക്കുന്നതിനായി നാളെ പാണക്കാട്ടേക്ക് വിളിച്ചിട്ടുണ്ട്. ഒരു വിഭാഗം യൂത്ത്ലീഗ് പ്രവർത്തകരും ഇന്നത്തെ റോഡ് ഷോയിൽ പങ്കെടുത്തില്ല. വർഷങ്ങളായി പ്രാദേശികവാദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലേക്ക് ലഭിക്കുമെന്ന് നേതാക്കൾക്ക് കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെടാതെ പോയതോടെ നേതാക്കൾക്കിടയിലെ അമർഷം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണകളിൽ തെരഞ്ഞെടുപ്പ് നയിച്ചിരുന്ന നേതാക്കളുടെ അസാന്നിധ്യം തുടരുകയാണെങ്കിൽ അത് യുഡിഎഫിൻ്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. ലീഗ് കോട്ടയായ അലനല്ലൂർ എടത്തനാട്ടുര ഭാഗങ്ങളിലെ വോട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് അലനല്ലൂർ സ്വദേശിയായ മൻസിൽ അബൂബക്കറിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിനിടെ ലീഗിലെ ഭിന്നതകൂടി ശക്തമായാൽ തിരഞ്ഞെടുപ്പിൽ അത് UDF നെ പ്രതികൂലമായി ബാധിക്കും.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം